മുരളിയെ കുറിച്ച് പറയുക എന്ന് വച്ചാൽ മൂന്നു പേരെ കുറിച്ച് പറയും പോലെയാണ്.
കാരണം മുരളി ഒരേ സമയം ബ്രില്ലിയന്റ് ആണ് ഫ്രോഡ് ആണ് അത് പോലെ തന്നെ മണ്ടനും ആണ്.
ഈ മൂന്നു മോഡും ഒരേ സമയം ഓൺ ആയ ഒരു സംഭവം പറഞ്ഞ് കൊണ്ട് തുടങ്ങാം.
മുരളി എട്ടാം ക്ലാസിലേക്ക് ജയിച്ചപ്പോൾ ഒരു പെൺകുട്ടിയുടെ വീട്ടിൽ നിന്നും പഴയ പുസ്തകം വാങ്ങി. വീട്ടിൽ വന്ന് നോക്കുമ്പോൾ ആ പുസ്തകത്തിനിടയിൽ അവരുടെ റേഷൻ കാർഡും അതിനകത്തു നൂറു രൂപയുടെ നോട്ടും.
അവന്റ ഉള്ളിലെ ഫ്രോഡ് ഉണർന്നു. അവൻ ആ നൂറു രൂപ എടുത്ത് രണ്ട് മൂന്ന് ദിവസം പൊറോട്ടയും ചിക്കനും ഒക്കെ കഴിച്ചു.
അത് കഴിഞ്ഞ ശേഷമാണ് അവന്റെ ഉള്ളിലെ ബ്രില്യന്റ് ഉണർന്നു. അവർക്ക് റേഷൻ കാർഡ് നഷ്ടപെട്ടാൽ ഉള്ള ഭാവിഷത്തുകളെ കുറിച്ച് ഓർമ വന്നത്. അത് അവരുടെ കയ്യിൽ എത്തിക്കണം എന്ന് തീരുമാനിച്ചു.
ഉടനെ അവന്റെ ഉള്ളിലെ മണ്ടൻ ഉണർന്നു. അവൻ തന്നെ അത് നേരിട്ട് അത് അവരുടെ വീട്ടിൽ കൊണ്ട് കൊടുത്തു. അപ്പൊ അവർക്ക് പൈസ മുരളി എടുത്ത കാര്യം അറിഞ്ഞു, മുരളിയുടെ വീട്ടുകാരിൽ നിന്നും ആ പൈസ വാങ്ങി.
മുരളിയുടെ അച്ഛന് വർക്ക് ഷോപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോൾ അവനു ടീവിസ് വണ്ടി ഉണ്ടായിരുന്നു.അന്നൊന്നും ഞങ്ങളുടെ നാട്ടിൽ മെട്രോ ഇല്ല (ഇന്നും ഇല്ല, ഒരു പഞ്ചിനു പറഞ്ഞു എന്നേ ഉള്ളൂ )അവൻ വണ്ടിയിൽ ബസ്സ്റ്റോപ്പിൽ കൊണ്ട് വച്ചാണ് കോളേജിൽ പോവുക.
ഒരു ദിവസം ബസ്സ്റ്റോപ്പിൻ എത്തി നോക്കുമ്പോൾ വണ്ടിയുടെ പുറകിൽ ബാഗ് ഇല്ല. അവനിലെ ബ്രില്ലിയന്റ് ഉണർന്നു, വഴിയിൽ വീണത് ആവാം അല്ലെങ്കിൽ വീട്ടിൽ ഉണ്ടാവും. പക്ഷെ ഉടനെ തന്നെ അവനിലെ മണ്ടനും ഉണർന്നു. അവൻ വണ്ടി അവിടെ വച്ച് ഒന്നര കിലോമീറ്റർ തിരിച്ചു വീട്ടിലേക്ക് ഓടി. വീട്ടിൽ നിന്ന് ബാഗ് കിട്ടുകയും ചെയ്തു, എന്നിട്ട് വീണ്ടും ഒന്നര കിലോമീറ്റർ ഓടി. അവനു വണ്ടിയെടുത്തു വന്നാൽ മതിയായിരുന്നു.
പാലക്കാട് നിന്നും പഴയന്നൂർ പോകുന്ന ബസ് ആലത്തൂർ പത്ത് മിനുട്ട് നിർത്തിയാണ് പോകുക. ആലത്തൂർ നിന്നും നിറയെ ആളുകൾ കയറി നല്ല തിരക്ക് ആവും ബസിൽ. അത് കൊണ്ട് ചായ കുടിക്കാൻ ഒക്കെ ഇറങ്ങുന്ന ആളുകൾ സീറ്റിൽ എന്തെങ്കിലും വച്ചാണ് ഇറങ്ങുക . ആലത്തൂർ എത്തിയപ്പോ മുരളിയുടെ അടുത്തിരുന്ന ആൾ സീറ്റിൽ ഒരു തോർത്ത് മുണ്ട് വച്ച് ഇറങ്ങി. മുരളിയിലെ മണ്ടനും അന്ന് ആദ്യമായി മണ്ടനും ഉണർന്നു. അവൻ തോർത്ത് എടുത്ത് ബസിൽ നിന്നും ഇറങ്ങി അയാൾക്ക് കൊണ്ട് കൊടുത്തു. അയാൾ നോക്കുമ്പോ സീറ്റ് പോയി. അന്ന് അയാൾ പറഞ്ഞ തെറിക്കു കയ്യും കണക്കും ഇല്ല.
സ്കൂളിൽ പഠിക്കുമ്പോൾ അവൻ സ്കൂൾ ലീഡർ ആയിരുന്നു. മലയാളത്തിൽ ആയിരുന്നു "ഇന്ത്യ എന്റെ രാജ്യമാണ് " എന്ന് തുടങ്ങുന്ന പ്രതിജ്ഞ പറഞ്ഞിരുന്നത്. അവനോട് അത് ഇംഗ്ലീഷിൽ പറയാൻ എപ്പോളും നിർബന്ധിക്കും. ഒടുവിൽ അവൻ പ്രതിജ്ഞ ഇംഗ്ലീഷിൽ പറയാൻ തീരുമാനിച്ചു. പക്ഷെ അതിനുള്ള ദിവസം തിരഞ്ഞെടുത്തത് അവനിലെ മണ്ടൻ ആയിരുന്നു, എല്ലാ അധ്യാപകരും മുണ്ട് ഉടുത്ത് വന്ന കേരള പിറവി ദിവസം ആയ നവംബർ ഒന്ന് ആയിരുന്നു അവൻ ഇംഗ്ലീഷ് പ്രതിജ്ഞ പറയാൻ തിരഞ്ഞെടുത്ത ദിവസം.
ഇന്റർ കോളേജ് ചെസ്സ് ചാമ്പ്യൻ ആയിരുന്നു അവൻ. അത് കൊണ്ട് ഗൾഫിൽ ഒരു ടൂർണമെന്റ് നു പോകാൻ ഉള്ള അവസരം വന്നു. പാസ്സ് പോർട്ട് എടുക്കാൻ പോയപ്പോൾ ഉള്ള പൈസ കേട്ടപ്പോൾ അവൻ പറഞ്ഞത് ഗൾഫിൽ പോകാൻ മാത്രമാണ് ചെറിയ ഒരു പാസ്പോർട്ട് മതി എന്നാണ്.
ഇടക്ക് അവനിലെ ഫ്രോഡ് ഉണരും. സ്കൂളിൽ പഠിക്കുമ്പോൾ അടുത്തിരുന്നവൻ ഉത്തരം പറയാൻ എന്നീറ്റപ്പോൾ കൊമ്പസ് സീറ്റിൽ വച്ച് മുറി പെടുത്തി എന്താണ് കൊമ്പസ് ന്റെ ഉപയോഗം എന്ന് കാണിച്ചു കൊടുത്തിരുന്നു അവൻ.
മൊബൈൽ ഫോൺ വന്നപ്പോൾ കൂട്ടുകാരുടെ മൊബൈലിൽ അവന്റെ നമ്പർ പേര് മാറ്റി നാട്ടിലെ പെൺകുട്ടികളുടെ പേരിൽ സേവ് ചെയ്ത് രാത്രി മിസ്കാൾ അടിക്കും. അവർ പിറ്റേന്ന് ആ പെൺകുട്ടിയോട് ചോദിക്കുമ്പോൾ നല്ല ചീത്തയും കേൾക്കും.
ഇവന്റെ ഏറ്റവും വലിയ ഫ്രോഡ് പരിപാടി നടന്നത് ഡിഗ്രി ഫൈനൽ ഇയർ എക്സാം സമയത്ത് ആണ്.
ഇവൻ ബ്രില്യന്റ് ആയത് കൊണ്ട് ചില വിഷയത്തിൽ തൊണ്ണൂറ് ശതമാനം മാർക്ക് ഒക്കെ കിട്ടും, അതേ സമയം മണ്ടനും ആയത് കൊണ്ട് ചില വിഷയങ്ങൾ ജയിക്കാറ് പോലും ഇല്ല. അങ്ങനെ ഇവന് പാടുള്ള വിഷയം ആയിരുന്നു അക്കൗണ്ടൻസി.
അങ്ങനെ അക്കൗണ്ടൻസി പരീക്ഷ വന്നു. തുണ്ട് വച്ച് എഴുതാൻ പോലും അവനു അറിയാത്ത എക്സാം ആയിരുന്നു അത്.
അവൻ ചെയ്തത് എക്സാമിന് കയറി അറിയാവുന്നത് എല്ലാം എഴുതി, രജിസ്റ്റർ നമ്പർ മാത്രം എഴുതിയില്ല. മുന്നിൽ ഇരുന്ന നന്നായി പഠിക്കുന്ന പയ്യൻ എക്സാം എഴുതി കഴിഞ്ഞു പേപ്പർ ഡസ്കിൽ വച്ചു എഴുന്നേറ്റു പോയപ്പോൾ അവന്റ പേപ്പർ എടുത്ത് ലാസ്റ്റ് ഡിജിറ്റ് ഏഴ് എന്നത് തിരുത്തി എട്ട് എന്നാക്കി ഇവന്റെ പേപ്പറിൽ ആ പയ്യന്റെ നമ്പർ എഴുതി വച്ചു.
റിസൾട് വന്നപ്പോൾ മുരളി ജയിച്ചു ആ പയ്യൻ തോറ്റു.
അവർ കേസ് കൊടുത്ത് അൻസർ പേപ്പർ എടുത്തപ്പോ ആണ് ഈ ഫ്രോഡ് പരിപാടി അറിഞ്ഞത്. ഇവനെ ഡീബാർ ചെയ്യുക അല്ല, ഇനി എക്സമേ എഴുതാൻ പറ്റില്ല എന്ന് യൂണിവേഴ്സിറ്റി തീരുമാനം എടുത്തു.
No comments:
Post a Comment