Monday, May 30, 2016

അമേയക്കുട്ടീ നിനക്ക് ആയിരം വിജയാശംസകൾ

അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ
-------------------------------------------------------------------
തിയ്യതി കൃത്യമായി ഓർമ്മയില്ല ,എങ്കിലും ആയിരത്തി തൊള്ളായിരത്തി എൻപത്തി നാലിലെ അധ്യയന വർഷത്തിലെ ആദ്യ ദിവസത്തിൽ ആയിരിക്കണം അമ്മയുടെ കയ്യും പിടിച്ച് പുള്ളോട് ഗവ: എൽ .പി സ്കൂൾ എന്ന ഓല മേഞ്ഞ കെട്ടിടത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിച്ചത് .
ചെമ്മണ്ണ് കൊണ്ട് മെഴുകിയ നിരപ്പല്ലാത്ത തറയിലെ ആടുന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ ഓല മേഞ്ഞ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വട്ടം വട്ടം സൂര്യ രശ്മികൾ കാണും ദേഹത്ത് അല്ലെങ്കിൽ നിലത്ത് അതുമല്ലെങ്കിൽ ബോർഡിൽ .... മഴ പെയ്ത് തോർന്ന സമയതാണെങ്കിൽ ജല കണങ്ങൾ താഴേക്ക് വീഴുന്നത് പിടിക്കാൻ ഓടി നടക്കും..
അവിടെയിരുന്നാണ് മലയാളവും കണക്കും ഒക്കെ പഠിച്ചത് . അതിനൊപ്പം പഠിച്ച കഥകൾ ഒന്നും ഒർമയില്ലെങ്കിലും ചില മുഹുർത്തങ്ങൾ നേരിയ ഓർമയായി എവിടെയൊക്കെയോ ഉണ്ട്.
കിണറ്റിൻ കരയിൽ ഒരേ ഒരു ബക്കറ്റിൽ നിന്നും വെള്ളം കോരി രണ്ട് ഗ്ലാസ്സുകൊണ്ട് നാല് ക്ലാസ്സുകാരെ വെള്ളം കുടിപ്പിക്കുന്ന കറുപ്പേട്ടൻ ..
ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ രണ്ടാം ക്ലാസിന്റെ കോണിൽ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന കമലാക്ഷി ടീച്ചറും കേശവൻ മാഷും. ഒടുവിൽ മഴ വരും മുൻപേ ബെൽ അടിച്ച് ക്ലാസ്സ്‌ വിടാൻ കറുപ്പേട്ടനെ വിളിക്കുന്ന മാഷ് .
കൂട്ട ബെല്ല് കേൾക്കുന്നതോടെ ചെമ്മണ്ണ് പുരണ്ട ദേഹത്തോടെ സഞ്ചിയും എടുത്ത് വീട്ടിലേക്ക് ഓടുന്ന ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ. സ്ലേറ്റും , ചോറു പാത്രവും അതിനകത്തുള്ള കൂട്ടാൻ പ്ലേറ്റും എല്ലാം ചേർന്ന് എല്ലാവരുടെ സഞ്ചിയും ഒരേ താളത്തിൽ കിലുങ്ങുന്നുണ്ടാവും . കുറച്ച് ദൂരം കഴിയുമ്പോഴേക്കും മഴയെത്തും .. പിന്നെ മഴ നനഞ്ഞ് ടാറും ടൈൽസും ഒന്നുമില്ലാത്ത മൺ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം പരസ്പരം തെറുപ്പിച്ച് ഒരു യാത്ര.
വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്നെയും കുറെ സ്ഥപനങ്ങങ്ങളിൽ പഠിച്ചു . അന്ഗീകാരവും ,നല്ല കൂട്ടുകാരും,പ്രണയവും,യാത്രകളും വിജയത്തിന്റെ ലഹരിയും ഒക്കെ അവിടുന്നൊക്കെ കിട്ടി എങ്കിലും മനസ്സിൽ ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നത് പുള്ളോട് ഗവ :എൽ .പി .സ്കൂളിൽ പഠിച്ച നാല് ക്ലാസുകൾ തന്നെ.
അച്ചടിമഷി പുരണ്ട പത്ത് പണ്ട്രണ്ടു കഥകളിലെയോ ,അല്ലെങ്കിൽ ഞാൻ ഒർക്കൂട്ടിലൊ , ഫേസ് ബുക്കിലോ ,ബ്ലോഗിലോ,മെസ്സേജിലോ,വാട്സ്ആപ്പിലൊ, മെയിലിലോ ഞാൻ തന്ന കഥയിലെയോ നുറുങ്ങുകളിലെയോ വരികളോ വാചകങ്ങളോ നിങ്ങൾക്ക് ഇഷ്ടം ആയിട്ടുണ്ടെങ്കിൽ അത് ആ ഓല മേഞ്ഞ കെട്ടിടത്തിൽ ഇരുന്നു വക്ക് പൊട്ടിയ സ്ലേറ്റിൽ മഷി തണ്ട് കൊണ്ട് മാച്ച് മാച്ച് ഞാൻ എഴുതി പഠിച്ച 'തറ'യുടെയും 'പറ'യുടെയും മഹത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് പ്രവീൺ എന്ന് എവിടെ എങ്കിലും എഴുതി പിടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ 'പുള്ളോട് ' എന്ന് കൂടി ഞാൻ കൂടെ ചേർക്കുന്നത്‌ .
നാളെ ,
എന്റെ മകൾ അമേയ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിനത്തിലേക്ക് കടക്കുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ഡൊണേഷൻ നൽകി തടിയൻ ഇംഗ്ലീഷ് പുസ്തങ്ങളുമായി മാർബിൾ ഇട്ട ക്ലാസ്സ്‌ മുറിയിലേക്ക് എൽ .കെ .ജി .എന്ന ഞാൻ പണ്ട് ഒരിക്കലും കേട്ടിടില്ലാത്ത ക്ലാസ്സ്‌ മുറിയിലേക്ക് .
പ്രിയ അമേയക്കുട്ടി, നാല് വർഷം നീ എന്നോടൊപ്പം ചിലവിട്ട നിമിഷങ്ങൾ ഓർത്തിരിക്കുന്ന എനിക്കറിയാം നീ പഠിച്ചു മിടുക്കി ആവുമെന്ന് ...എങ്കിലും ഞാൻ ഉറപ്പ് തരുന്നു , നിന്റെ പഠന വഴിയിൽ ഞാൻ എന്നുമുണ്ടാവും എന്ന് ....
ഞാൻ ഒരു നല്ല കൂട്ടുകാരൻ അല്ല, ഞാൻ ഒരു മകൻ നല്ല ,ഞാൻ നല്ല ഒരു കാമുകൻ അല്ല ,ഞാൻ ഒരു നല്ല ഭർത്താവ് അല്ല എന്നൊക്കെ പറഞ്ഞവരോട് നിന്റെ വിജയത്തിലൂടെ എനിക്ക് പറയണം നിന്റെ പപ്പ നല്ലൊരു അച്ഛൻ ആണ് എന്ന് ....
അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ ....

Friday, May 27, 2016

വീക്ഷണം വരന്തപതിപ്പ് നവമ്പർ


അമേയക്കുട്ടി ഏപ്രിൽ മാസത്തെ ബാലഭുമിയിൽ


നർമം :എക്സിറ്റ് പോൾ ആവേശം

ലോകത്തിലാദ്യമായ് ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - EMS നമ്പൂതിരിപ്പാട്.
ലോകത്തിലാദ്യമായ് എക്സിറ്റ് പോളിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സഖാവ് പിണറായ് വിജയൻ

നർമം :ഉമ്മചന്റെ ഒരു കാര്യം

മെത്രാൻ കായലും , നെല്ലിയാമ്പതിയിലെ എസ്റ്റേറ്റും ഒക്കെ വല്ലവനും കൊടുക്കാൻ പോയ സമയത്ത് ആ കൊല്ലവും, ആലപ്പുഴയും, ത്രിശ്ശുരും തമിഴ്നാടിനു വിറ്റിരുന്നെങ്കിൽ നമുക്കീ ഗതി വരില്ലായിരുന്നു എന്റെ ഉമ്മച്ചാ ......

നർമം :അച്ചുമാമ അഥവാ ശശി മാമ

വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞ് വോട്ട് പിടിച്ച ഷൊർണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ശശി എ.എൽ.എ. ആയി.
വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത പത്ത് ലക്ഷത്തോളം പേര് ശശിയും ആയി...

നർമം :ഒരു ഓൺലൈൻ കാര്യം

ഒരേ സമയം സന്തോഷവും വിഷമവും ഉണ്ടാക്കുന്ന കാര്യം നിങ്ങളുടെ ഓൺലൈൻ ജീവിതത്തിൽ സംബവിച്ചിട്ടുണ്ടോ?
ഇന്നലെ എനിക്കുണ്ടായ അത്തരം ഒരു അനുഭവമാണ് ഞാൻ പറയുന്നത്.
May 20 ന് 22.30 ന് ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത താഴെ പറയുന്ന കമൻറ്
#‪#‎വി‬.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞ് വോട്ട് പിടിച്ച ഷൊർണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ശശി എ.എൽ.എ. ആയി.
വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത പത്ത് ലക്ഷത്തോളം പേര് ശശിയും ആയി..##
ഇന്നലെ ഒരു Watsapp ഗ്രൂപ്പിൽ നിന്നും ലഭിക്കുകയുണ്ടായി.
ആ മെസ്സേജിനെ കുറിച്ച് ചോദിച്ചപ്പോൾ ടി വ്യക്തി പറഞ്ഞത് ഇത് നേരത്തെ കിട്ടിയത് ആണ് എന്നും പുളേളാട് പ്രവീണിൻറ അല്ല എന്നുമാണ്. ആ സമയം എനിക്ക് ഓർമ്മ വന്നത് ന്യൂഡെൽഹി സിനിമയിൽ സംഭവും നടക്കും മുമ്പേ വാർത്ത സൃഷ്ടിക്കുന്ന വിശ്വനാഥ് എന്ന ലേഖകനേയും, അരമണിക്കൂർ മുമ്പ് പുറപ്പിട്ട മാന്നാർ മത്തായിയെ ഒരു മണിക്കൂർ മുമ്പ് പുറപ്പിടിക്കുന്ന കമ്മിറ്റിക്കാരനേയും ഒക്കെ ആണ്.
നമ്മുടെ ഒരു കമൻറ് മറ്റേതെങ്കിലും വഴി നമ്മളെ തേടി എത്തുന്നത് സന്തോഷകരമാണ്. പക്ഷേ അതിൻറെ പിതൃത്വം സ്ഥാപിച്ചെടുക്കാൻ DNA ടെസ്സറ്റ് നടത്തേണ്ടി വരുന്നത് വേദനാജനകവും ആണ്. ടി വ്യക്തിക്ക് അയച്ചുകൊടുത്ത ആൾ ഒരു കടപ്പാട് വച്ചിരുന്നങ്കിൽ സംഭവത്തിൽ വേദന എന്ന രണ്ടാം ഭാഗം ഉണ്ടാവില്ലായിരുന്നു.
വാൽകഷണം:- നല്ലതോ മോശമായതോ ആയ പോസ്റ്റുകൾ കോപ്പി അടിക്കുമ്പോൾ കടപ്പാട് വച്ചില്ലങ്കിലും അതിൽ വല്ല സംഖ്യകളും ഉണ്ടെങ്കിൽ അതെങ്കിലും മാറ്റാൻ ശ്രമിക്കുക, അപ്പോൾ നിങ്ങളായിട്ട് എന്തേലും ചെയ്തിട്ടുണ്ടെന്ന് എഴുതിയവന് ആശ്വസിക്കാം. ഉദ:മേൽപറഞ്ഞ പോസ്റ്റിലെ പത്ത് ലക്ഷം പേര് ശശിയും ആയി എന്നത് ഇരുപത് ലക്ഷം എന്നോ മുപ്പത് ലക്ഷം എന്നോ മറ്റോ എഡിറ്റ് ചെയ്യുക.

നർമം :പിണറായിക്ക് കത്ത്

പ്രിയപ്പെട്ട പിണറായി സർ ,
ഇടതു പക്ഷത്തിന്റെ പരസ്യപ്രചരണം കൊണ്ടും, വലതു പക്ഷത്തിന്റെ അഴിമതി കണ്ട് മടുത്തിട്ടും നിങ്ങൾക്ക് വോട്ട് ചെയ്‌തവരെ പോലെ തന്നെ സുധീരൻ അടപ്പിച്ച 718 ബാറുകൾ നിങ്ങൾ തുറക്കും എന്ന പ്രതീക്ഷയോടെ മദ്യഷാപ്പിന്റെ വരികളിൽ നിന്ന് സമയവും ആരോഗ്യവും നഷ്ട്ടപെടുത്തുന്ന അമ്പതു ലക്ഷത്തോളം വരുന്ന അസൻഘടിത മദ്യപാനികളും ഉണ്ട്.
അവരിൽ തന്നെ അമ്പതു ശതമാനത്തോളം പേർ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് ഉറപ്പിക്കാനായി വോട്ടിംഗ് മെഷീനിലെ നിങ്ങളുടെ ചിഹ്നത്തിൽ മൂന്ന് തവണ എങ്കിലും ഞെക്കിയവർ ഉണ്ട് (ഒരാള് തന്നെ മൂന്ന് പോളിംഗ് ബൂത്തിൽ പോയി ഓരോ തവണ ഞെക്കുന്ന ധർമ്മടം ശൈലി അല്ല, ഇത് ബാറ്ററി തീർന്ന റിമോർട്ടിൽ ചാനൽ മാറ്റാൻ ഞെക്കുന്ന പോലെ).
അതുകൊണ്ട്, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം. ജയലളിത ചെയ്ത പോലെ സത്യപ്രതിജ്ഞ കഴിഞ്ഞ് മിനുട്ടുകൾക്കുള്ളിലൊന്നും വേണ്ട. സാവധാനം മതി , അല്ലെങ്കിൽ ''നടി വെള്ളത്തിലേക്ക് ചാടുകയാണല്ലോ അപ്പൊ ക്യാമറയും വെള്ളത്തിലേക്ക് ചാടട്ടെ"എന്ന് പറഞ്ഞ പോലെ ജൂൺ ഒന്നിന് പുതിയ 'അധ്യയന വർഷം ' ആരംഭിക്കുമ്പോൾ തന്നെ നമുക്ക് 'മദ്യയന വർഷവും ' ആരംഭിക്കാം . നവ കേരളത്തിലെ നവകുടിയന്മാരെയും പഴയ കുടിയന്മാരെയും ഒക്കെ ചേർത്ത് ഒരു 'പ്രവേശനോൽസവവും' നടത്താം.
പിന്നെ ഇതൊന്നും നടന്നില്ലേൽ.....
''ഇവിടെ ഒരു ലോഡ് ശവം വീഴും......രണ്ട് ലോഴു് സവം വീളും ......മൂന്ന് ളോള് സ്ലവം ബ്ലീളും ....
# പാലക്കാട് മുണ്ടൂർ കള്ളുഷാപ്പിൽ നിന്നും വാള് വച്ച് മറിഞ്ഞ കുടികാരൻ കണാനോടൊപ്പം ക്യാമറാമാൻ ഇല്ലാതെ പുള്ളോട് പ്രവീൺ

നർമം :‎പിണറായി_സർ_എല്ലാം_ശരിയാക്കി_തരണേ‬.

1987 നു ശേഷം നടന്ന എല്ലാ ലോകകപ്പ് ഫുട്ബാളിനു മുൻപും ഫിഫ പ്രസിഡൻറ് മാതൃഭൂമി പത്രം വായിച്ചിരുന്നെങ്കിൽ ടൂർണമെൻറ് നടത്താതെ കപ്പ് എടുത്ത് അർജൻറീനയിൽ കൊണ്ട് കൊടുത്തേനേ....അത്രമേൽ വിവരണം ആണ് അർജൻറീന ടീമിനെ കുറിച്ച് മാതൃഭൂമി എഴുതുക. ഒടുവിൽ കളി കഴിയുമ്പോൾ അർജൻറീന സ്വാഹ!!!!!
അതുപോലുളള വിവരണങ്ങളാണ് നിയുക്ത മന്ത്രിസഭയെ കുറിച്ച് മാതൃഭൂമി വച്ച് കാച്ചുന്നത്. അത് മുന്നിലും പിന്നിലും MP ഉളള വീരന് മുന്നിൽ ഒരു സഖാ: കൂട്ടിച്ചേർക്കാനുളള ശ്രമത്തിൻറെ ഭാഗമായാണോ എന്നൊന്നും അറിയില്ല, എന്തായാലും വായിക്കുമ്പൊ ഒരു കുളിരും പ്രതീക്ഷയും ഒക്കെ തോന്നുന്നുണ്ട്...ഇനി എല്ലാം പിണറായ് സാറിൻറെ കൈകളിൽ......

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...