Thursday, October 27, 2016

നർമം: ലൈഫ് ബോയ്

"ലൈഫ് ബോയ് എവിടെ ഉണ്ടോ അവിടേയാണാരോഗ്യം"
എന്ന റേഡിയോവിൽ മുഴങ്ങുന്ന പരസ്യവാചകത്തിൽ മയങ്ങിയല്ല
മറ്റ് സോപ്പുകളെ അപേക്ഷിച്ച് എളുപ്പത്തിൽ തേയില്ല എന്ന
കാരണത്തിലായിരുന്നു വീട്ടിലെ ധനകാര്യം കൈകാര്യം ചെയ്യുന്ന
അമ്മ എൻറെ ചെറുപ്പത്തിൽ എനിക്ക് കുളിക്കാൻ
ലൈഫ്ബോയ് സോപ്പ് വാങ്ങി തന്നിരുന്നത്
വാൽകഷണം:- പകരം സന്തൂർ ആയിരുന്നെങ്കില് എനിക്കിപ്പൊ
25 വയസായത് ആരും അറിയില്ലായിരുന്നു

നർമം: അമേയയുടെ സംശയം

മോളെ നൂറ് വരെ എണ്ണാൻ പഠിപ്പിച്ച ശേഷം , സമയം നോക്കാൻ പഠിപ്പിക്കാൻ തുടങ്ങിയപ്പൊ അവള് ക്ലോക്കില് നോക്കി ചോദിക്കുവാ
"അൺഡ്രഡ്(ഹൺഡ്രഡ്)വരെ എഴുതാൻ സലം(സ്ഥലം)ഇല്ലാത്തകൊണ്ടാണോ ടുവൽവ് വരെ മാത്രം എഴുതി വച്ചിരിക്കുന്നത് എന്ന്."
പകച്ചുപോയി എന്റെ അച്ഛത്വവും കണക്കിത്വവും

നർമം: വിവാഹാലോചന (ചിറ്റപ്പൻ ജയരാജൻ )

ഒരു വിവാഹാലോചന
------------------------
ബ്രോക്കർ:- "നല്ല സൗന്ദര്യമുളള പയ്യനാ "
പെണ്ണിൻറെ അച്ഛൻ :- "ഇക്കാലത്ത് സൗന്ദര്യമുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല."
ബ്രോക്കർ :- "പയ്യന് ഗൾഫില് ഉയർന്ന ശമ്പളം ഉളള ജോലിയുണ്ട്".
പെണ്ണിൻറെ അച്ഛൻ:- "ഗൾഫ് ജോലിയല്ലേ എപ്പൊ പോകുമെന്ന് ആർക്കറിയാം"
ബ്രോക്കർ:- "പത്തിരുപത് ഏക്കറ് റബ്ബറുണ്ട് പയ്യൻറെ പേരിലുമാത്രം"
പെണ്ണിൻറെ അച്ഛൻ:- "റബ്ബർ കർഷകര് ആത്മഹത്യ ചെയ്യുന്ന കാലമാഡോ"
ബ്രോക്കർ:- " പേരു കേട്ട തറവാടികളാ, അജയൻ നമ്പ്യാരെന്ന് പറഞ്ഞാ നാട്ടില് മുഴുവൻ അറിയാം."
പെണ്ണിൻറെ അച്ഛൻ :- " തറവാട്ടു കാര്യത്തില് ഞങ്ങളും ഒട്ടുംമോശക്കാരല്ല. ഇത് ശരിയാവില്ലഡോ, താൻ വേറെ ഉണ്ടേല് നോക്ക് "
ബ്രോക്കർ:- "ചെക്കൻറ ചിറ്റപ്പൻ ജയരാജൻ നമ്പ്യാരെന്നാ പേര്. കുടുംബസ്നേഹിയാ പൊതുപ്രവർത്തകനും"
പെണ്ണിൻറെ അച്ഛൻ :- " എടീയേ ഞാനിതങ്ങ് ഉറപ്പിക്കുവാ... ഡോ, താൻ തിയതിയും മുഹുർത്ഥവും കുറിച്ചിങ്ങ് പോന്നോ... എത്രേം പെട്ടന്ന് നമുക്കിതങ്ങ് നടത്താം"

നർമം: ഹർത്താൽ

ഡിയർ സുക്കറണ്ണാ ,
സി.പി.എമ്മിന്റെ നരാധമന്മാർ കണ്ണൂരിൽ ഒരു യുവ ബി.ജെ .പി പ്രവർത്തകനെ നിഷ്കരുണം വെട്ടി കൊലപ്പെടുത്തിയതിൽ പ്രേതിഷേധിച്ച് നാളെ കേരളം മുഴുവൻ ( അതിർത്തിക്കപ്പുറത്തെ മറ്റ് സംസ്ഥാന ജില്ലകളിൽ ഇല്ല എന്ന് തോന്നുന്നു ) ഹർത്താൽ നടത്താൻ കേരളാ ഭാവി മുഖ്യൻ ആഹ്വാനം ചെയ്ത കാര്യം മനോരമയോ ജന്മഭൂമിയോ കിട്ടാത്തത് കൊണ്ട് അണ്ണൻ അറിഞ്ഞിരിക്കാൻ വഴി ഇല്ല.
പുള്ളോട് എന്ന വികസിത ഗ്രാമം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഹർത്താൽ നടത്തുന്ന അവികസിത കേരളത്തിൽ ആണ് അന്ന് ഫേസ് ബുക്ക് അകൗണ്ട് റെജിസ്ട്രർ ചെയ്യുമ്പോൾ അണ്ണന് തന്ന ഡാറ്റയിൽ നിന്നും അറിയാമല്ലോ...
അതിനാൽ നാളെ ഹർത്താൽ ആയതിനാൽ എനിക്ക് പോസ്റ്റ് ഇടാൻ കഴിയില്ല. പാൽ ,പത്രം, ആശുപത്രി എന്നിവ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. അതുകൊണ്ട് തന്നെ ഫേസ് ബുക്കും ഹർത്താലിൽ പെടും എന്നതിനാലാണ് എനിക്ക് പോസ്റ്റ് ഇടാൻ കഴിയാത്തത്.
അണ്ണൻ പിണങ്ങരുത് ക്ഷമിക്കുകയും വേണം. നാളെ കഴിഞ്ഞ് പറ്റുമെങ്കിൽ ഹർത്താൽ ഒന്നും ഇല്ലെങ്കിൽ രണ്ടു പോസ്റ്റ് ഇട്ട് എല്ലാം ശരിയാക്കി തരാം .(അയ്യോ മറ്റുളളവര് പറയും പോലുളള ആ ശരിയാക്കല്ലാട്ടോ)
സസ്നേഹം ,
പുള്ളോട് പ്രവീൺ

നർമം: യാത്ര

മിക്ക ദിവസങ്ങളിലും ബൈക്കിലാണ് യാത്ര.... ഇടക്ക് ലിഫ്ട് ചോദിച്ച് കൈകാണിക്കുന്ന 90% ആളുകളേംവണ്ടിയിൽ കയറ്റാറും ഉണ്ട് (അയ്യോ തെറ്റിദ്ധരിക്കണ്ട ബാക്കി 10% കമ്മ്യൂണിസ്റ്റ് കാരല്ല, കാഴിചയിൽ തന്നെ ഊരാകുടുക്ക് ആവും എന്ന് തോന്നുന്നവർ ആണ്.) ഒരു ദിവസം ഇങ്ങനെ പത്തിലധികം ആളുകളെ ബൈക്കില് കേറ്റിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ചില ദിവസം വണ്ടി എടുക്കൂല്ല... ഓട്ടോക്കാരന് പൈസ കൊടുക്കാൻ താത്പര്യം ഇല്ലാത്ത കൊണ്ട് ഏതെങ്കിലും ബൈക്ക് കാരനോട് ലിഫ്ട് ഇരന്ന് പോകും... അങ്ങനെ അഞ്ച് വണ്ടിയിലധികം കേറിയ ദിവസം വരെ ഉണ്ടായിട്ടുണ്ട്.
വാൽകഷണം : ഈ കാര്യം എഴുതിയതിന് തളള് ആണെന്നും പറഞ്ഞ് പിടിച്ച് RSS or BJP ആക്കണ്ട..ഒരു മാതിരി തളളൽ ഒക്കെ അവരാണല്ലോ.. മേൽ പറഞ്ഞത് തളള് അല്ല കാര്യം തന്നെ ആണ്.

നർമം: ഗിന്നസ് ജയരാജൻ

ലോക കലാ-കയിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക-വാണിജ്യ-
സാങ്കേതിക-ശാസ്ത്രീയ മേഖലകളിലൊക്കെ തന്നെ കാലങ്ങൾ പഴക്കമുളള
റെക്കോഡുകൾ തകർത്ത് ഗിന്നസ് ബുക്കിൽ കയറിയ ഒരുപാട് പേരുണ്ട്.
എന്നാലിതാ ചരിത്രത്തിൽ ആദ്യമായി കാലപ്പഴക്കം പോലും
നിർണ്ണയിച്ചിട്ടില്ലാത്ത ഒരു പഴഞ്ചൊല്ല് തിരുത്തി സഖാവ്:ഇ.പി.ജയരാൻ
ഗിന്നസ് ബുക്കിലേക്ക്.
സഖാവ് തിരുത്തിയ പഴയ പഴഞ്ചൊല്ല്:- "വീട് നന്നാക്കിയിട്ട് മതി നാട് നന്നാക്കൽ"
സഖാവ് തിരുത്തിയത് ഇങ്ങനെ :- "നാട് നന്നാക്കിയിട്ട് മതി വീട് നന്നാക്കൽ"
സഖാവിന് അഭിനന്ദനങ്ങൾ

നർമം: ജയരാജൻ ചിറ്റപ്പൻ

ചിറാപുഞ്ചിയില് കുട കച്ചവടം നടത്താൻ പോയ ചിറ്റപ്പൻ തിരിച്ചുവന്നു.
നാളെ മുതൽ കണ്ണൂരില് ശവപ്പെട്ടി കച്ചവടം നടത്താൻ പോവുകയാത്രെ...
ലാഭം മാത്രമാണ് ചിറ്റപ്പൻറെ ലക്ഷ്യം, അനുഗ്രഹിക്കണം.
വാൽകഷണം : ഇത് എൻറെ ചിറ്റപ്പൻറെ കാര്യം ആണ്. വെറുതേ ആവശ്യമില്ലാത്ത മറ്റ് ചിറ്റപ്പൻമാരെ ഇവിടേക്ക് വലിച്ചിഴക്കരുത്

നർമം: അവസാന പോസ്റ്റ്

ഇത് ലാസ്റ്റ് പോസ്റ്റാണ്, എന്തായാലും വായിക്കണം
----------------------------------------------------
ജീവിതത്തിൽ ഒരു രൂപ എടുക്കാനില്ലാത്ത അവസരത്തിലും,
അടുത്ത ബന്ധുവിൻറെ വിയോഗത്തിലും,
ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടാവുന്ന സമയത്ത് ആയാലും
ഒക്കെ ഈ പുളേളാടൻ എന്ന ഞാൻ എപ്പഴും ഒരു പോലെ ആണ്... അല്പം ചിരിച്ച് കുറേ വളിപ്പൊക്കെ പറഞ്ഞ് വെറുപ്പിച്ച് അങ്ങനെ അങ്ങനെ.....
വളിപ്പ്(എൻറെ ഭാഷയിൽ പരിപാവനമായ നമ്പറുകൾ) ഒക്കെ പറയാനുളള കഴിവ് ഉണ്ടേലും കളളം പറയാനുളള കഴിവ് ദൈവം തന്നില്ല. എന്നാലും നാല് വയസ്സുളള എൻറെ മോള് മുതൽ എഴുപത് വയസ്സുളള അമ്മ വരെ പറയുന്നതിലെ കളവ് മനസ്സിലാക്കാനുളള ശേഷി ഈശ്വരൻ തന്നിട്ടുണ്ട്.
ഹൊ!! ആമുഖം ഒരുപാട് കൂടി പോയി ല്ലേ.... ഇനി വിഷയത്തിലേക്ക് വരാം... ഈയിടെ ആയി ആരൊക്കെയൊ എന്നെ പറ്റിക്കുന്നുണ്ടോ എന്നൊരു തോന്നൽ.., തോന്നലല്ല സത്യം.... അത് മറ്റാരുമല്ല നിങ്ങള് തന്നെ.... എൻറെ പോസ്റ്റുകൾക്ക് ലൈക്കും കമൻറും തരാതെ പറ്റിക്കുന്ന കൂട്ടത്തില് നിങ്ങളുമില്ലേ.... അതോർത്താ സങ്കടം മുഴുവൻ..
വാൽകഷണം :-എത്ര സങ്കടത്തോടെ എഴുതിയാലും പുളേളാടൻറെ ഭാഷയില് എന്തേലും എഴുതണ്ടേ.... അതുകൊണ്ട് പറയുവാ, അവസാനത്തെ പോസ്റ്റ് എന്നൊക്കെ പറഞ്ഞത് ചുമ്മാതാ.... ലൈക്ക് കിട്ടാനുളള സൈക്കോളജിക്കൽ മൂവ്... ഞാനിനിയും പോസ്റ്റ് ഇട്ടു വെറുപ്പിക്കും... എന്നാലാവും വിധം.... ഈ പോസ്റ്റിനുളള ലൈക്കിന് നന്ദിയായി താങ്കളുടെ രണ്ട് പോസ്റ്റിനു ലൈക്കാംട്ടോ

നർമം: സ്വപ്നം

പാക് അധിനിവേശ കാശ്മീർ.....
അതുപോലെ അമേരിക്ക അധിനിവേശ പുളേളാട് .
അതാണ് ഞാൻ കണ്ട സ്വപ്നം

നർമം: കുടിയന്മാരുടെ അഭിനയം

അഹങ്കാരമല്ല പാൽ പോലെ സത്യം..
അയ്യപ്പബൈജു, നെൽസൺ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറംമൂട് തുടങ്ങിയവര് വളരെ കൃത്യമായി മദ്യപാനിയുടെ വേഷം അവതരിപ്പിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞ് കയ്യടിക്കുന്നവരോട് ഒരു കാര്യം.
ഇതൊക്കെ എന്ത്...?
പണ്ട് വെളളമടിച്ചോണ്ടിരുന്നകാലത്ത് മൂക്കറ്റം വലിച്ചു കേറ്റീട്ട്
ഉറക്കാത്ത കാൽപാദങ്ങളെ അതീവശ്രദ്ധയോടെ എടുത്ത് വച്ച് ,
നാവിനു വഴങ്ങാത്ത പദങ്ങളെ ഒഴിവാക്കി
അക്ഷരസ്ഫുടതയോടെ സംസാരിച്ച്
കുടിച്ചിട്ടില്ല എന്ന് തെളിയിക്കാൻ വീട്ടുകാരോട് വൈകിയെത്തിയതിനു കാരണമായി കഥ ഉണ്ടാക്കി പറയുന്ന രംഗം ഒളിക്യാമറ വച്ച് പിടിച്ചിരുന്നേൽ ഓസ്കാറ് രണ്ടെണ്ണമെങ്കീലും വീട്ടിലിരുന്നേനെ...
അല്ലേലും കുടിക്കാതെ കുടിയനെ പോലെ അഭിനയിക്കാൻ എളുപ്പം തന്നെയാ.... കുടിച്ചിട്ട് കുടിക്കാത്തവനെ പോലെ അഭിനയിക്കാൻ
ബുദ്ധിമുട്ടും.
അല്ലേ ഡിയർ കുടിയൻസ്.....?

നർമം: അനുഭവം

വർഷങ്ങൾക്ക് മുൻപുളള ഒരു അനുഭവമാണ്.
കുറച്ചുകാലം പ്രണയിച്ച കാമുകിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞുകാണും അവളുടെ വിളി വന്നു, ഒന്ന് കാണണം എന്ന ആവശ്യവുമായി. കാമുകനായാലും എക്സ് കാമുകനായാലും തിരിച്ച് എന്തെങ്കിലും പറയാനുളള അവസരം കൊടുക്കാതാരിക്കുക എന്ന ജീവിച്ചിരിക്കുന്ന എല്ലാ കാമുകിമാരുടേയും പതിവു രീതി അവളും പിൻതുടർന്നു. വൈകുന്നേരം മറൈൻ ഡ്രൈവ് എന്ന സ്ഥലം പറഞ്ഞ് അവള് ഫോൺ വച്ചു.
അവളെ ഒരു വർഷം കഴിഞ്ഞ് കാണുകയാണല്ലോ എന്നോർത്തപ്പൊ പതിവിന് വിപരീതം ആയി മൂന്നെണ്ണം അടിച്ചിട്ട് (അന്നത്തെ പതിവ് ആറെണ്ണം ആണ്) ആണ് മറൈൻ ഡ്രൈവിൽ എത്തിയത്.
എനിക്കു മുന്നേ എത്തിയ അവൾ എന്നെ കണ്ട നിമിഷം മുതൽ അവളുടെ ഭർത്താവിൻറെ വീട്ടിലെ വിഷമം പിടിച്ച സങ്കടകഥ പറഞ്ഞ് തുടങ്ങി.
പൂർവ്വകാമുകിയുടെ അവസ്ഥയറിഞ്ഞ് വയറ്റിലെ ഹണീബി കണ്ണുനീരായി എൻറെ ഉളളിൽ നിന്നും പുറത്ത് വന്നു.
ഇത് കണ്ട അവളു പറഞ്ഞത്,
"നിൻറെ കരച്ചില് കാണാനോ നിൻറെ ഉപദേശത്തനോ അല്ല ഞാൻ വന്നത്. ഇത്തിരി നേരത്തേക്കെങ്കിലും വിഷമം മാറ്റാൻ നിൻറെ എന്തെങ്കിലും വളിപ്പുകൾക്ക് കഴിയുമല്ലോ എന്നോർത്തിട്ടാണ്.. നിനക്കിതെന്തു പറ്റീ.?ഇങ്ങനെയല്ലല്ലോ പുളേളാടേ നീ.."
എന്റെ വിഷമം കണ്ട് അത് ഇല്ലാതാക്കാനാണ് അവളങ്ങനെ പറഞ്ഞതെങ്കിലും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല അപ്പഴും.
കുറച്ചുസമയം അവിടിരുന്ന് സമയം വൈകി, തിരിച്ചു സ്റ്റോപ്പിലെത്തി ആദ്യം കണ്ട ബസ്സില് കേറാൻ പോയ അവളെ തടഞ്ഞു. അടുത്ത രണ്ട് ബസ്സിലും അവളെ വിട്ടില്ല.
- "നീ എന്താ എന്നെ വിടാത്തത് ? അടുത്ത ബസ്സില് എന്ത് വന്നാലും ഞാൻ പോവുംട്ടാ "
- " പൊക്കോ, പക്ഷേ അടുത്ത വരുന്ന ബസ്സിലും വൃത്തികേട് എഴുതീട്ടുണ്ടെങ്കി ഞാൻ വിടൂല്ല.."
-" വൃത്തികേടോ... നീ എന്തൊക്കെയാ പറയുന്നേ..."
- " അപ്പോ നീ ശ്രദ്ധിച്ചില്ലേ, ആ ബസ്സിലൊക്കെ ജെട്ടി മേനക , മേനക ജെട്ടി എന്നിങ്ങനെ വൃത്തികേട് എഴുതി വച്ചിരുന്നു"
അവളുടെ ഭാഷയിലും വളിപ്പാണേലും അത് കേൾക്കാനായിരുന്നു അവൾ എൻറെ അടുത്തേക്ക് വന്നത് എന്നതിന് തെളിവായിരുന്നു എല്ലാ വിഷമവും ഒരു നിമിഷം മറന്നുളള അവളുടെ ചിരി.

നർമം: വാർത്ത

രാമചന്ദ്രൻ, പ്രതാപൻ,വെണ്മണി വിഷ്ണു,അലക്സ് ബൊള്ളക്കാടിൻ , സുഷമ മോഹൻ .
പുതിയ തലമുറയ്ക്ക് പരിചയം ഇല്ലാത്ത പേരുകൾ ആയിരിക്കാം.
എന്റെ ഹൈസ്കൂൾ വരെ ഉള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ വീട്ടുകാരേയും അദ്ധ്യാപകരെയും കാളും ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഇവരെ ആയിരുന്നു.
കാരണം, വെള്ളപൊക്കം ഉണ്ടായാലോ, ആരെങ്കിലും മരിച്ചാലോ , സന്തോഷ് ട്രോഫി കേരളം ജയിച്ചാലോ ഒക്കെ സ്കൂളുകൾക്ക് അവധി ആണ് എന്ന് റേഡിയോവിലെ പ്രാദേശിക വാർത്തകളിലൂടെ എന്നെ അറിയിച്ചിരുന്നത് ഇവരായിരുന്നു

നർമം: ഓണം ബമ്പർ

പ്രിയപ്പെട്ട മാണി സർ,
ഭരണമാറ്റം വന്നതോടെ ഉപയോഗശ്യൂന്യമായി താങ്കളുടെ വീടിൻറെ
മൂലക്കിരിക്കുന്ന ആ പണമെണ്ണൽ യന്ത്രം ഈ വരുന്ന 23 ആം
തിയ്യതിക്കുശേഷം കുറച്ചു ദിവസത്തേക്ക് വാടകക്ക് തരണം.
ഓണം ബംബർ എട്ട് കോടിയാണന്ന് അങ്ങേക്ക് ഞാൻ പറയാതെ തന്നെ അറിയാല്ലോ..
എന്ന്
ഭാവി കോടീശ്വരർ

'ഹിന്ദു' അറിയാൻ.

'ഹിന്ദു' അറിയാൻ.
--------------------
'ഹിന്ദു' എന്നാൽ ഒരു മതമല്ല ഒരു സംസ്കാരമാണ് എന്ന് എന്നെ പഠിപ്പിച്ചത് പത്താം ക്ലാസിലെ ചരാത്രാധ്യാപകനാണ്. ഹിന്ദു എന്റെ മതമാണ് എന്നറിയുന്നത് എസ്.എസ്.എൽ.സി. ബുക്ക് കയ്യിൽ കിട്ടിയപ്പോഴും.
ജിഹാദ് എന്ന വാക്ക് മതമായാലും സംസ്കാരമായാലും ഹിന്ദുവിന് പരിചയമില്ല, അതിനാൽ ഞാൻ പറയുന്നത് ഒരു 'ഹിന്ദു ജിഹാദ്' ആയി കാണരുത്.
വർഗീയ കലാപങ്ങൾ അധികമൊന്നും നടക്കാത്ത ദൈവത്തിൻറ സ്വന്തം നാടായ കേരളത്തിൽ ഹിന്ദു ഏറ്റവും കൂടുതൽ അവഹേളനം നേരിടുന്ന് ക്രിസ്ത്യാനിയുടേയോ മുസ്ലീമിൻറെയോ ഭാഗത്ത് നിന്നല്ല മറിച്ച് സ്വന്തം മതത്തിൽ നിന്നുതന്നയാണ് എന്നത് കൗതുക കരമല്ല ഭയാനകമാണ്.
ദൈവനാമം ഉപയോഗിക്കാതെ ദൃഢപ്രതിജ്ഞയെടുത്ത ഒരു മന്ത്രിയേയും മാധ്യമങ്ങളോ ജനങ്ങളോ ചോദ്യം ചെയ്യാതിരുന്നത് ഒരാളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല എന്ന സാമാന്യ ന്യായത്തിൻറെ പേരിലാണ്. അതേ മന്ത്രിമാർ തന്നെ ഒരു സമൂഹത്തിൻറെ വിശ്വസങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്താൻ ശ്രമിക്കുന്നത് അഹങ്കാരമല്ല ചെറ്റത്തരമാണ്.
പുതിയ മന്ത്രിസഭ അധികാരത്തിൽ വന്ന ശേഷം ഹിന്ദുവിൻറെ ആചാരങ്ങൾക്കുമേൽ കുതിരകയറുന്ന മന്ത്രിമാരേയും അത് കേട്ട് അതിന് തീരാ പിന്തുണയുമായെത്തുന്ന കുറേ ഹിന്ദു സഖാക്കളേയും കാണാൻ കഴിഞ്ഞു.
ആദ്യം ശബരിമല, ഈ ഉളളവനും ശബരിമലക്ക് പോകാറുണ്ട്. 42 ദിവസവും ഭാര്യയെ മറ്റൊരു മുറിയിൽ കിടത്തി വൃതം പിടിച്ചാണ് മലക്ക് പോകുന്നത്. സ്വാമിമാരുടെ കൺട്രോൾ പോകുമെന്ന് പേടിച്ചാണോ സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് എന്ന് ചോദിക്കുന്നത് തൻറെ ആർത്തവ സമയത്ത് വേലക്കാരിയുടെ വാതിലിൽ മുട്ടുന്ന ഭർത്താക്കാൻമാരുള്ള ഭാര്യാമാരുടെ വിടുവായത്തമായി കരുതിയാൽ മതി. പക്ഷേ അതിനു കയ്യടിക്കാനും ജയ് വിളിക്കാനും കുറച്ച് ഹിന്ദു കൂടെ കാണുമെന്ന അഹങ്കാരമാണ് അത്തരക്കാരെ കൊണ്ട് അങ്ങനെയൊക്കെ പറയിക്കുന്നത്.
എൻറെ അമ്മയും, സഹോദരിയും, സുഹൃത്തുക്കളുമൊക്കെയടങ്ങുന്ന പെൺ കൂട്ടായ്മയിലെ എനിക്ക് പരിചയമുളള ഒരു സ്ത്രീയും ശബരിമലക്ക് പോകണം എന്ന അഭിപ്രായം പറഞ്ഞിട്ടില്ല. ഈശ്വരനെ പോയിട്ട് സ്വന്തം പിതാവിനെ പോലും വിശ്വാസമില്ലാത്ത പെണ്ണുങ്ങൾ മല കേറണം എന്ന് പറയുമ്പോൾ കുരവയിടുന്നവനെയൊക്കെ കാണേണ്ടി വരുന്നത് കഷ്ടം തന്നെ.
മതഭേതമന്യേ മലയാളനാട്ടിലെ ഒട്ടുമിക്ക പരിപാടികൾക്കുംനിലവിളക്ക് കൊളുത്താറുണ്ട്. നിലവിളക്ക് ഐശ്വര്യത്തിൻറെ പ്രതീകമാണ്. ഭാഗ്യമോ നിർഭാഗ്യമോ ഹിന്ദുവിൻറെ വീട്ടിൽ മാത്രമാണ് നിലവിളക്ക് വച്ച് ദീപം തെളിയിക്കാളളത്. മാമൂദീസയും, സുന്നത്തും ഒക്കെ പോലെ നിലവിളക്ക് കൊണ്ട് ആരതി ഉഴിഞ്ഞല്ല ഒരാളെ ഹിന്ദുവാക്കുന്നത്, എന്നാലും നിലവിളക്ക് ഒഴിവാക്കണം എന്ന് പറഞ്ഞാൽ അത് ഉൾക്കൊളളാൻ ഉളള സഖാക്കളുടെ വിവരമില്ലായ്മയെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.
പൊതു പരിപാടികളിലും, സ്കൂളിലുമൊക്കെ ചൊല്ലുന്നത് ഈശ്വര പ്രാർത്ഥനയാണ്. അത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ദൈവ വിശ്വാസി അല്ലാത്ത മന്ത്രി നാളെ ,അമ്പലത്തിൽ പോകുന്നവരെ അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞാലും അത്ഭുതപെടേണ്ടതില്ല.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ തന്ത്രം ഹിന്ദുവിനുമേൽ പ്രയോഗിക്കാൻ കേരളത്തിലെ മുന്നണികൾക്ക് എളുപ്പത്തിൽ കഴിയുന്നു എന്നതിന് തെളിവാണ് തുല്ല്യ ജനസംഖ്യയുളള മുസ്ലീം പാർട്ടിയുടെ എം.എൽ.എ.മാരുടെ എണ്ണവും ഈഴവ പാർട്ടിയുടെ എം.എൽ.എ.മാരുടെ എണ്ണവും.
മുസ്ലീം ലീഗും, ക്രിസ്ത്യാനി കോൺഗ്രസ്സും ചെറിയ ശതമാനം വോട്ട് കൊണ്ട് അധികാര കേന്ദ്രങ്ങളിൽ കസേരയുടേ എണ്ണം വരെ പറഞ്ഞ് വിലപേശുമ്പോൾ അതിനെതിരെ പ്രതികരികുന്നവനേ പോലും കൊഞ്ഞനം കുത്തുന്നത് ഹിന്ദു തന്നെ ആണ് എന്നറിയുന്നതിൽ വിഷമമുണ്ട്.
നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്ന ഒരു ഹോട്ടൽ മുതലാളിയും മണ്ഡലകാലത്ത് മാംസം വിളമ്പാതിരിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ ഹിന്ദുവിനു വേണ്ടി സംസാരിച്ചാൽ അവനെ സംഘിയായി ചിത്രീകരിക്കാനും ഹിന്ദു വർഗ്ഗീയവാദി എന്ന് വിശേഷിപ്പിക്കാനും കാണിക്കുന്ന വ്യഗ്രത ആർക്ക് വേണ്ടി എന്ന് ചിന്തിച്ചാൽ നന്ന്.
ഈഴവനും, നായരും, നമ്പൂതിരിയും, ദളിതനും തമ്മിൽ തല്ലുമ്പോൾ നേട്ടം കൊയ്യുന്നവരെപ്പറ്റി സഖാക്കള് ചിന്തിക്കുക. കേരളത്തിലെ മുന്നണികൾ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ചുകൊണ്ട് ഹിന്ദുവിനുമാത്രമായി എന്തെങ്കിലുമൊക്കെ കൊണ്ടുതരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല, എങ്കിലും കുറഞ്ഞപക്ഷം ഉളളത് നഷ്ടപ്പെടാതിരിക്കാനെങ്കിലും ഉണർന്നിരിക്കുക.
അല്ലെങ്കിൽ ഭരണഭാഷ അറബിയാകുന്ന കേരളവും വിദൂരമല്ല.
എന്ന്,
അമ്പലത്തിൽ പോകുന്ന
വിളക്ക് വച്ച് പ്രാർത്ഥിക്കുന്ന
ഒരു ഹിന്ദു മത/രാഷ്ട്രീയ
സംഘടനയിലും അംഗമല്ലാത്ത
പുളേളാട് പ്രവീൺ

Saturday, October 15, 2016

നർമം :- ഒളിമ്പിക്സ് മെഡൽ 2

ബോക്സിംഗിലോ ഗുസ്തിയിലോ ഏതെങ്കിലുംഒരു ഇന്ത്യക്കാരി മെഡൽ
വാങ്ങുമെന്ന് വിവാഹിതൻ ആയ എനിക്ക് ഉറപ്പുണ്ടായിരുന്നു.

നർമം :- ഒളിമ്പിക്സ് മെഡൽ

നാലു വർഷം കൂടുമ്പോൾ വരുന്ന ഒളിംപിക്സ് കാണാൻ
ടി.വി.വയ്ക്കുമ്പോൾ ഒളിംപിക്സിനേക്കാൾ വലുതാണ്
നാലു വർഷത്തിൽ കൂടുതൽ ഓടുന്ന സീരിയലുകൾ എന്ന് ചിന്തിക്കുന്ന
മലയാളി സ്ത്രീകളുടെ പ്രാക്ക് കാരണം ആണോ ഇന്ത്യക്ക് മെഡൽ
കിട്ടാത്തത്?

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...