ഞാൻ കാണുമ്പോൾ തന്നെ വളരെ പ്രായം ആയ ആളായിരുന്നു കുഞ്ചപ്പണ്ണൻ.
എന്തെങ്കിലും ഒരു കാര്യം കുഞ്ചപ്പണ്ണൻ സൂപ്പർ ആണ് എന്ന് പറഞ്ഞാൽ അതിന്റ കാര്യം അതോടെ പോക്കാണ്.
നിറയെ മാങ്ങയുള്ള മാവ് നോക്കി ങ്ങാ മാങ്ങ കുറെ ഉണ്ടല്ലോ എന്ന് പറഞ്ഞാൽ അതോടെ തീർന്നു. അടുത്ത വർഷം അത് പൂക്കുക കൂടി ചെയ്യില്ല.
നിറയെ പാല് തരുന്ന പശുവിനെ നോക്കി കൊള്ളാലോ പശു എന്ന് പറഞ്ഞാൽ തീർന്നു പിന്നെ അതിനെ ആറാവുകാരന് കൊടുക്കാൻ മാത്രമേ പറ്റൂ.
കുഞ്ചപ്പണ്ണൻ നാല് വർഷം മുൻപ് മരിച്ചു. കുഞ്ചപ്പണ്ണൻ മരിച്ച ശേഷം ആറു മാസത്തിന് പുള്ളോട് വേറെ ആരും മരിച്ചിട്ടില്ല.
മരിച്ചു കൊണ്ട് പോകുമ്പോ നിങ്ങൾ ഭയങ്കര സ്പീഡ് ആണല്ലോ കാലാ എന്ന് പറഞ്ഞിട്ടുണ്ടാവും എന്നും അതോടെ കാലൻ വണ്ടിയിൽ ണ് നിന്ന് വീണു ആരുമാസം കിടപ്പിലായിട്ടുണ്ടാവും എന്നുമാണ് നാട്ടിലെ കഥകൾ.
ഇനി കുഞ്ചപ്പണ്ണന്റെ പ്രധാന കഥയിലേക്ക് വരാം.
നാട്ടിൽ ദിവാകരൻ എന്നും രാമകൃഷ്ണൻ എന്നും പേരുള്ള രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. പരസ്പരം കണ്ടാൽ പോലും മിണ്ടാത്തെ ശത്രുക്കൾ ആയിരുന്നു രണ്ടു പേരും രണ്ടു പേർക്കും കുടുംബത്തിന്റെ ഭാഗം ആയി അഞ്ചു ഏക്കർ വീതം കൃഷി ലഭിച്ചിരിക്കുന്നു.
രാമകൃഷ്ണൻ ന്റെ തോട്ടത്തിൽ ബോർവെൽ അടിച്ചു നല്ലോണം വെള്ളം കിട്ടിയിരുന്നു. ദിവാകരൻ പലതവണ ബോർവെൽ അടിച്ചു നോക്കിയെങ്കിലും വെള്ളം കിട്ടിയില്ല.
അവസാനം കുഞ്ചപ്പണ്ണനെ കൊണ്ട് രാമകൃഷ്ണന്റെ ബോർവെൽ അടിപൊളിയാണ് എന്ന് പറയിപ്പിക്കാം അങ്ങനെ അത് നശിച്ചു പോകുമെന്നും ദിവാകരൻ കരുതി.
അങ്ങനെ കുഞ്ചപ്പണ്ണനെയും കൂട്ടി ദിവാകരൻ രണ്ട് തോട്ടത്തിന്റെയും നടുക്കുള്ള മതിലിനു അടുത്തെത്തി. എന്നിട്ട് രാമകൃഷ്ണന്റെ തോട്ടത്തിൽ ഉള്ള നീല കവർ കൊണ്ട് മൂടിയ ബോർവെൽ കാണിച്ചു കൊടുത്തു. എന്നിട്ട്
"നല്ല വെള്ളം കിട്ടുന്ന ബോർവെൽ ആണല്ലോ"
എന്ന് പറയാൻ പറഞ്ഞു.
പക്ഷെ കുഞ്ചപ്പണ്ണൻ എത്ര നോക്കിയിട്ടും ബോർവെൽ കണ്ടില്ല. ദിവാകരേട്ടൻ കുറെ വട്ടം ചൂണ്ടി കാണിച്ചു കൊണ്ടേയിരുന്നു.
ഒടുവിൽ ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ചപ്പണ്ണൻ ബിർവെൽ കണ്ടു. കണ്ട ഉടൻ ഒരു ഡയലോഗ്..
"ഹാവൂ, ഇപ്പൊ ആണ് ഞാൻ കാണുന്നത്. നിങ്ങളുടെ കണ്ണ് അപാരം തന്നെ ദിവാകരേട്ടോ "
ദിവാകരേട്ടന്റെ കാഴ്ച ഇപ്പോളും ശരി ആയിട്ടില്ല എന്നാണ് കെട്ടിരിക്കുന്നത്
No comments:
Post a Comment