വർഷങ്ങൾക്ക് മുൻപുളള ഒരു അനുഭവമാണ്.
കുറച്ചുകാലം പ്രണയിച്ച കാമുകിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞുകാണും അവളുടെ വിളി വന്നു, ഒന്ന് കാണണം എന്ന ആവശ്യവുമായി. കാമുകനായാലും എക്സ് കാമുകനായാലും തിരിച്ച് എന്തെങ്കിലും പറയാനുളള അവസരം കൊടുക്കാതാരിക്കുക എന്ന ജീവിച്ചിരിക്കുന്ന എല്ലാ കാമുകിമാരുടേയും പതിവു രീതി അവളും പിൻതുടർന്നു. വൈകുന്നേരം മറൈൻ ഡ്രൈവ് എന്ന സ്ഥലം പറഞ്ഞ് അവള് ഫോൺ വച്ചു.
അവളെ ഒരു വർഷം കഴിഞ്ഞ് കാണുകയാണല്ലോ എന്നോർത്തപ്പൊ പതിവിന് വിപരീതം ആയി മൂന്നെണ്ണം അടിച്ചിട്ട് (അന്നത്തെ പതിവ് ആറെണ്ണം ആണ്) ആണ് മറൈൻ ഡ്രൈവിൽ എത്തിയത്.
എനിക്കു മുന്നേ എത്തിയ അവൾ എന്നെ കണ്ട നിമിഷം മുതൽ അവളുടെ ഭർത്താവിൻറെ വീട്ടിലെ വിഷമം പിടിച്ച സങ്കടകഥ പറഞ്ഞ് തുടങ്ങി.
പൂർവ്വകാമുകിയുടെ അവസ്ഥയറിഞ്ഞ് വയറ്റിലെ ഹണീബി കണ്ണുനീരായി എൻറെ ഉളളിൽ നിന്നും പുറത്ത് വന്നു.
ഇത് കണ്ട അവളു പറഞ്ഞത്,
"നിൻറെ കരച്ചില് കാണാനോ നിൻറെ ഉപദേശത്തനോ അല്ല ഞാൻ വന്നത്. ഇത്തിരി നേരത്തേക്കെങ്കിലും വിഷമം മാറ്റാൻ നിൻറെ എന്തെങ്കിലും വളിപ്പുകൾക്ക് കഴിയുമല്ലോ എന്നോർത്തിട്ടാണ്.. നിനക്കിതെന്തു പറ്റീ.?ഇങ്ങനെയല്ലല്ലോ പുളേളാടേ നീ.."
"നിൻറെ കരച്ചില് കാണാനോ നിൻറെ ഉപദേശത്തനോ അല്ല ഞാൻ വന്നത്. ഇത്തിരി നേരത്തേക്കെങ്കിലും വിഷമം മാറ്റാൻ നിൻറെ എന്തെങ്കിലും വളിപ്പുകൾക്ക് കഴിയുമല്ലോ എന്നോർത്തിട്ടാണ്.. നിനക്കിതെന്തു പറ്റീ.?ഇങ്ങനെയല്ലല്ലോ പുളേളാടേ നീ.."
എന്റെ വിഷമം കണ്ട് അത് ഇല്ലാതാക്കാനാണ് അവളങ്ങനെ പറഞ്ഞതെങ്കിലും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല അപ്പഴും.
കുറച്ചുസമയം അവിടിരുന്ന് സമയം വൈകി, തിരിച്ചു സ്റ്റോപ്പിലെത്തി ആദ്യം കണ്ട ബസ്സില് കേറാൻ പോയ അവളെ തടഞ്ഞു. അടുത്ത രണ്ട് ബസ്സിലും അവളെ വിട്ടില്ല.
- "നീ എന്താ എന്നെ വിടാത്തത് ? അടുത്ത ബസ്സില് എന്ത് വന്നാലും ഞാൻ പോവുംട്ടാ "
- " പൊക്കോ, പക്ഷേ അടുത്ത വരുന്ന ബസ്സിലും വൃത്തികേട് എഴുതീട്ടുണ്ടെങ്കി ഞാൻ വിടൂല്ല.."
-" വൃത്തികേടോ... നീ എന്തൊക്കെയാ പറയുന്നേ..."
- " അപ്പോ നീ ശ്രദ്ധിച്ചില്ലേ, ആ ബസ്സിലൊക്കെ ജെട്ടി മേനക , മേനക ജെട്ടി എന്നിങ്ങനെ വൃത്തികേട് എഴുതി വച്ചിരുന്നു"
അവളുടെ ഭാഷയിലും വളിപ്പാണേലും അത് കേൾക്കാനായിരുന്നു അവൾ എൻറെ അടുത്തേക്ക് വന്നത് എന്നതിന് തെളിവായിരുന്നു എല്ലാ വിഷമവും ഒരു നിമിഷം മറന്നുളള അവളുടെ ചിരി.
No comments:
Post a Comment